ഭരണങ്ങാനം: സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം അവ താളത്തിൽ. ജീവനക്കാരുടെ കുറവും വലിയ ഏരിയായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഓഫീസിന് അനുവദിച്ചിട്ടുള്ള ജീപ്പും ഇപ്പോഴില്ല. ഇതുമൂലം വൈദ്യുതി പുനഃസ്ഥാപി ക്കാൻ താമസം നേരിടുകയാണ്.
ഒരു മാസം 1500 കിലോമീറ്റർ ഓടാനുള്ള പണമേ ജീ പ്പിന് അനുവദിക്കുകയുള്ളുവെന്ന് ജീവനക്കാർ പറയുന്നു.അത് ചിലപ്പോൾ 15 ദിവസ മാകുമ്പോൾ കഴിയും. പിന്നീട് ജീവനക്കാർ സ്വന്തം ബൈക്കിലും മറ്റുമാണ് തകരാർ പ രിഹരിക്കാൻ കറങ്ങി നടക്കുന്നത്. മണിക്കൂറുകൾക്കു ശേഷമാണ് വൈദ്യുതി പുനഃ സ്ഥാപിക്കാനാകുന്നത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ മുടങ്ങിയ വൈദ്യുതി രാത്രി 10 നാണ് പുനഃസ്ഥാപിച്ചത്. രാപകലന്യേ പലപ്പോഴും വൈദ്യുതി മുടങ്ങുന്നു. മഴ പെയ്താലുടൻ വൈദ്യുതി നിലയ്ക്കും. അൽഫോൻസാ തീർത്ഥാടന കേന്ദ്രം, വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളജ് എന്നിവയെ വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നു.
ഭരണങ്ങാനം,തലപ്പുലം, തിടനാട് , മീനച്ചിൽ പഞ്ചായത്തുകളിൽപ്പെട്ട അളനാട്, ഇടപ്പാടി, ഭരണങ്ങാനം, അയ്യമ്പാറ, ചുണ്ടച്ചേരി, ഉള്ളനാട്, പ്ലാശനാൽ,പനയ്ക്കപ്പാലം, അമ്പാറനിരപ്പ്, പൂവത്തോട്, ഇടമറ്റം, പാറപ്പള്ളി, കിഴപറയാർ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് സെക്ഷൻ.
നേരത്തെ ഇടമറ്റം, പൂവത്തോട് പ്രദേശങ്ങൾ പൈക സെക്ഷനു കീഴിലായിരുന്നു. അന്നു വൈദ്യുതി മുടക്കവും കുറവായിരുന്നുവെ ന്ന് ഉപയോക്താക്കൾ പറയുന്നു.