പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ് ….. ! യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും Read More…
pala
ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി. വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ്, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകി വരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസമ്മർദ്ദം , ഷുഗർ പരിശോധനകളും നടത്തി. പ്രളയത്തെ തുടർന്ന് മരുന്നുകൾ നഷ്‌ടപ്പെട്ടവർക്കും അത്യാവശ്യ മരുന്നുകൾ Read More…
പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം; 21-ാം വാർഷിക സമ്മേളനവും, പുതിയ ബാച്ച് ഉദ്ഘാടനം
പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു. പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 8-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. Read More…
മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും
പാലാ: മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോഗ്യപരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു. അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി. ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽകി.
പാലായും പ്രളയവും: വാർഷിക ദുരിതാശ്വാസത്തിൽ നിന്ന് ശാശ്വതമായ മുന്നൊരുക്കത്തിലേക്ക് മാറണം: ദിയ ബിനു പുളിക്കകണ്ടം (മുൻ നഗരസഭാധ്യക്ഷ,പാലാ)
പാലാ : പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല. ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം. എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ്. മഴ ശക്തമാകുമ്പോൾ സ്കൂളുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു. എന്നാൽ ഇവയിൽ പലതിനും മതിയായ ശുചിമുറി സൗകര്യങ്ങളോ സ്വകാര്യതയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദുരിതാശ്വാസം Read More…
മഴക്കാലം രൂക്ഷം , ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ് ;ഡോ. സംഗീത.എസ് (കൺസൾട്ടന്റ്, ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ, മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്റർ)
പാലാ : ശക്തമായ മഴയെ തുടർന്നു പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെളിവെള്ളവും രൂപപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യത ഏറെയാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെ പകരുന്ന ബാക്ടീരിയ മലിനജലത്തിലും ചെളിയിലും കലരുകയും അവയുമായി മനുഷ്യൻ സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പ്രത്യേകിച്ച് പ്രളയജലത്തിലോ വെള്ളക്കെട്ടിലോ ഇറങ്ങുന്നവർക്കാണ് കൂടുതൽ അപകടസാധ്യത.മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം പനിയോ ശരീരവേദനയോ ഉണ്ടായാൽ അത് സാധാരണ വൈറൽ Read More…
വെള്ളപ്പൊക്കത്തിന് പരിഹാരം സർക്കാർ നിയന്ത്രിത മണൽവാരൽ; നദികളുടെയും ഡാമുകളുടെയും സ്വാഭാവിക ആഴം പുനഃസ്ഥാപിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ: സംസ്ഥാനത്തെ ഡാമുകളിലും നദികളിലും പുഴകളിലും സർക്കാർ നിയന്ത്രണത്തിൽ ശാസ്ത്രീയമായും നിയന്ത്രിതമായും മണൽവാരൽ പുനരാരംഭിച്ചാൽ മാത്രമേ വെള്ളപ്പൊക്കത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനാകൂവെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അടുത്തകാലത്തായി ആവർത്തിക്കുന്ന വെള്ളപ്പൊക്കങ്ങളിൽ വലിയൊരു പങ്കും മനുഷ്യനിർമിതമാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി നദികളിലും പുഴകളിലും മണൽവാരൽ നടക്കാത്തതിനാൽ സ്വാഭാവിക ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം ചെളി, തിട്ടകൾ, മരങ്ങൾ, ചെടികൾ എന്നിവ അടിഞ്ഞുകൂടിയതും ജലപ്രവാഹം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതിന്റെ ഫലമായി കനത്തമഴ പെയ്യുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ നദികളും തോടുകളും Read More…
കനത്ത മഴ: പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ; ഗാന്ധിപ്രതിമ സുരക്ഷിതമായി മാറ്റി
പാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഗാന്ധിപ്രതിമ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിമയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടൻ ഗാന്ധിസ്ക്വയർ പൂർവസ്ഥിതിയിലാക്കി അടുത്ത ആഴ്ച തന്നെ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30-ഓടെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ ചെരിഞ്ഞതായി വാർഡ് കൗൺസിലർ ബിജു Read More…
കനത്ത മഴയിൽ ദുരിതബാധിതർക്ക് അഭയമൊരുക്കണം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം ഒരുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര അഭയം നൽകുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളും ഇടവകകളും സോഷ്യൽ വെൽഫെയർ സൊസൈറ്റികളും തുറന്നു നൽകാൻ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ അടിയന്തരമായി ഓൺലൈനിൽ ചേർന്ന രൂപത കൂരിയായുടെയും ആലോചനസമിതിയുടെയും പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിലുകളുടെ ചെയർമാൻ, സെക്രട്ടറിമാർ എന്നിവരുടെയും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ SJCET-ൽ ജോലി ചെയ്തിരുന്ന Read More…
ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും; മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറണം: മാണി സി കാപ്പൻ
പാലാ : മിന്നൽ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചും നാശനഷ്ടങ്ങൾ വിലയിരുത്തിയും മാണി സി കാപ്പൻ എംഎൽഎ. ദുരന്തബാധിതർക്ക് ഏറ്റവും പെട്ടെന്ന് തന്നെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തും എന്നും എംഎൽഎ വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം ഒലിച്ചു പോയ തലനാട് കവല പാലത്തിന് സമീപം സന്ദർശനം നടത്തുകയായിരുന്നു എംഎൽഎ. അപകടത്തിൽ 12 പശുക്കൾ ചത്തുപോയ ഫാമും അദ്ദേഹം സന്ദർശിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീനയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. പ്രദേശത്ത് മാത്രം 50 വീടുകളിൽ വെള്ളം Read More…











