കോവിഡ് വാക്സിനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും വിശദമായി വായിക്കാം. വാക്സിന് എല്ലാവര്ക്കും ഒരേസമയത്തു കിട്ടുമോ? വാക്സിന്റെ ലഭ്യതയനുസരിച്ച് സര്‍ക്കാര്‍ മുന്‍ഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം. തുടര്‍ന്ന് കോവിഡ് പ്രതിരോധവുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 50 വയസ്സ് കഴിഞ്ഞവര്‍ക്കും 50 വയസ്സില്‍ത്താഴെ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സിന് നല്‍കും. വാക്സിന് എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ടതാണോ? സ്വമേധയാ തീരുമാനമെടുക്കാം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നമ്മള് സമ്പര്‍ക്കത്തിലാകുന്നവരെ രോഗവ്യാപനത്തില്‍നിന്ന് സംരക്ഷിക്കാനും വാക്സിന് എടുക്കേണ്ടതാണ്. ചുരുങ്ങിയ സമയത്തെ പരീക്ഷണത്തിനൊടുവില്‍ പുറത്തിറങ്ങുന്ന വാക്സിന് സുരക്ഷിതമാണോ?* വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണു രാജ്യത്ത് വിതരണം നടത്തുന്നത്. കോവിഡ്19 ഉറപ്പാക്കിയ/ സംശയിക്കുന്ന രോഗിക്ക് വാക്സിന് എടുക്കേണ്ടതുണ്ടോ? രോഗലക്ഷണങ്ങളുള്ളവര്‍ അല്ലെങ്കില്‍ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവര്‍ക്ക് രോഗബാധയുണ്ടായേക്കാം. അതിനാല്‍ അങ്ങനെയുള്ളവര്‍ ലക്ഷണമുണ്ടായി 14 ദിവസത്തേക്കു വാക്സിന് എടുക്കേണ്ടതില്ല. കോവിഡ് വന്ന് ഭേദമായ…
Read MoreCategory: Health
മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഈവനിംഗ് ഓ. പി. ആരംഭിക്കുന്നു
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഇന്ന് മുതല്‍ ഈവനിംഗ് ഓ.പി. ആരംഭിക്കുന്നു. പൊതുജന സൗകര്യത്തെപ്രതിയാണ് സാധാരണയുള്ള ഓ.പിക്കു പുറമെ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 7 മണി വരെ ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. എമര്‍ജന്‍സി, ട്രോമാ കെയര്‍, റേഡിയോളജി, ലാബ്, ഡയാലിസിസ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. ഏറ്റുമാനൂര്‍ – പാലാ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ ആരംഭിച്ചിരിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി സര്‍വ്വീസ് സെന്ററില്‍ രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ ലാബ് പരിശോധനയ്ക്കുള്ള രക്തവും യൂറിനും നല്‍കുന്നതിനുള്ള സൗകര്യമുണ്ട്. ബുക്കിങ്ങിന് 04822 269500/700
Read Moreപക്ഷിപനി: ബുള്‍സൈയും പാതിവെന്ത ഇറച്ചിയും ഉപയോഗിക്കരുത്, നന്നായി വേവിച്ച ഇറച്ചിയും മുട്ടയും കഴിക്കാം; മുന്നറിയിപ്പ്
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവില്‍ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അതേ സമയം തന്നെ, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള H5 N8 വിഭാഗത്തില്‍ പെട്ട വൈറസ് അതിതീവ്ര സ്വഭാവമുള്ളതാണെങ്കിലും 60 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കുമ്പോള്‍ നശിച്ച് പോകുമെന്നുള്ളത് കൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ നന്നായി വേവിച്ചു ഭക്ഷിക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാൽ, ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും…
Read Moreപക്ഷിപ്പനി; ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കാം; ബുൾസ് ഐയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവില്‍ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അതേ സമയം തന്നെ, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള H5 N8 വിഭാഗത്തില്‍ പെട്ട വൈറസ് അതിതീവ്ര സ്വഭാവമുള്ളതാണെങ്കിലും 60 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കുമ്പോള്‍ നശിച്ച് പോകുമെന്നുള്ളത് കൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ നന്നായി വേവിച്ചു ഭക്ഷിക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാൽ, ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും…
Read Moreഒപി കണ്സള്ട്ടേഷന് 50 രൂപ മാത്രം, തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ; കാഞ്ഞിരപ്പള്ളി മേരീക്വീന്‍സില്‍ നിരക്കിളവുകളുമായി ചാവറ കെയര്‍ പദ്ധതി
കാഞ്ഞിരപ്പള്ളി: സി.എം.ഐ സഭാ സ്ഥാപകന്‍ വി. ചാവറയച്ചന്റെ നൂറ്റമ്പതാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു കോട്ടയം സി.എം.ഐ പ്രവിശാ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മേരീക്വീന്‍സ് മിഷന് ആശുപത്രിയില്‍ ചാവറ കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. മേരീക്വീന്‍സില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാ ജനറല്‍ വിഭാഗങ്ങളിലും ഒ.പി കണ്സള്ട്ടേഷന് നിരക്ക് 50 രൂപയും തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ അടക്കമുള്ള സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാവും. എല്ലാ രോഗികള്‍ക്കും ഐപി വിഭാഗത്തിലെ ജനറല്‍ വാര്‍ഡുകള്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാവും. ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവ ശ്രുശ്രുഷകള്‍ക്ക് നിരക്കിളവുകള്‍, അമിതവണ്ണമടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ബേരിയാട്രിക് വിഭാഗത്തില്‍, സൗജന്യ കണ്സള്ട്ടേഷന്, ഓപ്പറേഷന് ആവശ്യമുള്ള രോഗികള്‍ക്ക് 40% നിരക്കിളവ്, 2021 ജനുവരി 31 വരെ സന്ധിമാറ്റി വെയ്ക്കല്‍ ചികിത്സ വിഭാഗത്തില്‍ സൗജന്യ കണ്സള്ട്ടേഷന് സേവനങ്ങള്‍, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു കാര്‍ഡിയാക് വിഭാഗത്തില്‍ ആന്‍ജിയോഗ്രാം,…
Read Moreപുതുവര്‍ഷം: വരവായി വാക്സിനുകള്‍; ഇന്ത്യയിലെത്താന്‍ സാധ്യതയുള്ള 6 കോവിഡ് വാക്സിനുകള്‍ അറിയാം
കോവിഡിന്റെ ആരംഭം മുതല്‍ നാം കാത്തിരുന്ന നിമിഷമാണ് ഈ മാസം എത്താന്‍ പോകുന്നത്. ശാസ്ത്രത്തിനു മാത്രമേ മനുഷ്യന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ എന്തെങ്കിലും പരിഹാരം കണ്ടെത്താന്‍ സാധിക്കൂ എന്ന ബോധം എല്ലാവര്ക്കും ഉണ്ടായ കാലമായിരുന്നു ഇത്. അദ്ഭുതാവഹമായ വേഗത്തില്‍, നിരവധി വാക്സിനുകള്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞകാലം കൊണ്ട് നാം വികസിപ്പിക്കുകയും പരിശോധനകള്‍ക്കു വിധേയമാക്കുകയും ചെയ്തു. ഇവയില്‍ ചിലതെങ്കിലും ഈ മാസം തന്നെ ഇന്ത്യയില്‍ വിതരണം ചെയ്യപ്പെട്ടു തുടങ്ങുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ Duke University-യുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിന് ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. നിലവില്‍ 1.6 ബില്യണ്‍ ഡോസുകള്‍. രണ്ടാം സ്ഥാനത്തുള്ള യൂറോപ്പ്യന്‍ യൂണിയന് 1.43 ബില്യണ്‍ ഡോസുകളും മൂന്നാമതുള്ള USA 1.01 ബില്യണ്‍ യൂണിറ്റുകളുമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആയിരിക്കും നല്കിതുടങ്ങുക എങ്കിലും അധികം വൈകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമായി…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി സര്‍വീസ് സെന്റര്‍ ഉത്ഘാടനം നാളെ
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതുവര്‍ഷ സമ്മാനമായി സര്‍വീസ് സെന്റര്‍ ചേര്‍പ്പുങ്കല്‍ ടൗണില്‍ ഏറ്റുമാനൂര്‍ പാലാ ഹൈവേക്കു സമീപം ഇന്‍ഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജനുവരി 1, രാവിലെ 9 മണിക്ക് പാലാ രൂപത മെത്രാന്, അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മ്മം നടത്തി നാടിനു സമര്‍പ്പിക്കും. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് പുതിയ സര്‍വീസ് സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് സര്‍വീസ് സെന്റര്‍ പ്രവത്തനക്ഷമമായിരിക്കുക. ബ്ലഡ്, യൂറിന്‍ സാമ്പിള്‍ കളക്ഷന്‍ പുറമെ, അന്വേഷണങ്ങള്‍ക്ക് ഹെല്പ് ഡെസ്ക്, ആശുപത്രി സേവനങ്ങളുടെ ബുക്കിംഗ് എന്നീ സൗകര്യങ്ങളും സര്‍വീസ് സെന്ററില്‍ ലഭ്യമാണ്. അതോടൊപ്പം ആശുപത്രിയില്‍ ചെയ്ത പരിശോധനകളുടെ ലാബ് റിപ്പോര്‍ട്ടുകളും ഇവിടെ നിന്ന് രോഗികള്‍ക്ക്…
Read More8 കിലോഗ്രാം ഭാരമുള്ള വൃക്ക നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: തെള്ളകം സ്വദേശിയായ 56 കാരന്റെ 8 കിലോഗ്രാം ഭാരമുള്ള വൃക്ക നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും വൃക്കകള്‍ തകരാറിലായ അവസ്ഥയിലുമാണ് രോഗി മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ചികിത്സയ്ക്കായി എത്തിയത്. നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. മഞ്ജുള രാമചന്ദ്രന്റെ കീഴില്‍ അഡ്മിറ്റ് ആയ രോഗിക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡയാലിസിസിന് വിധേയനാക്കേണ്ടി വന്നു. ഇതിനെത്തുടര്‍ന്ന് ആരോഗ്യം കൈവരിക്കുവാന്‍ സാധിച്ചുവെങ്കിലും വൃക്കകളുടെ ഭാരം മൂലം രോഗിക്ക് ശ്വാസം എടുക്കുവാനോ നടക്കുവാനോ സാധിക്കാത്ത അവസ്ഥയിലായി. സാധാരണ മനുഷ്യന്റെ ഒരു കിഡ്നിയുടെ ഭാരം 150 ഗ്രാം ആണ് അതില്‍ നിന്നും വളരെയേറെ വ്യത്യസ്തമായി ഈ രോഗിയുടെ ഇടത് വൃക്കയ്ക്ക് 8 കിലോഗ്രാമോളം വളര്‍ച്ച സംഭവിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനകള്‍ക്കും ഡയാലിസിസിനും ശേഷം മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ യൂറോളജി വിഭാഗം സീനിയര്‍…
Read Moreഇനി വേദനയില്ലാതെ താലി കെട്ടാം! മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ചികില്‍സയിലൂടെ യുവാവിനു തിരിച്ചുകിട്ടിയത് പുതുജീവിതം
പാലാ: 31 വയസുള്ള പൊന്‍കുന്നം സ്വദേശിയുടെ കഴുത്തുവേദനയ്ക്ക് പരിഹാരമേകി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. മൂന്നു മാസമായി കുറയാത്ത കഠിനമായ കഴുത്തുവേദനയും കൈകള്‍ക്ക് ബലക്കുറവുമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ചികിത്സ തേടി എത്തിയതായിരുന്നു രോഗി. ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വിവാഹം നിശ്ചയിച്ചിരിക്കുകയിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ എംആര്‍ഐ സ്കാനിനു നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ സ്കാനിങ്ങിലൂടെ രോഗിയുടെ കഴുത്തിനുള്ളിലെ ഒരു ഡിസ്ക് പുറത്തേക്ക് തള്ളി വരുന്ന രോഗാവസ്ഥയാണെന്നു മനസിലാക്കുവാന്‍ സാധിച്ചു. അതിനാല്‍ അടിയന്തരമായ ഒരു സര്‍ജറി ആവശ്യമാണെന്ന് ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ടുമെന്റിലെ ഡോ. ശ്യാം ബാലസുബ്രമണ്യന് & ഡോ. അരുണ്‍ ബാബു ജോസഫ് നിര്‍ദേശിച്ചു. തുടര്‍ന്ന് anterior cervical discectomy and fusion എന്ന സര്‍ജറിക്ക് രോഗിയെ വിധേയനാക്കി ഇതിലൂടെ തകരാറിലായ ഡിസ്ക് എടുത്ത് മാറ്റുകയും ഒരു ഇംപ്ലാന്റിലൂടെ ഫ്യൂഷന്‍…
Read Moreരക്തസ്രാവം നിയന്ത്രിക്കാന്‍ നൂതന ചികിത്സയൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: 90 വയസുള്ള കോട്ടയം സ്വദേശിക്ക് കോയ്ലിംഗ് ചികിത്സയിലൂടെ രക്തസ്രാവത്തിന് പരിഹാരമേകി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. മൂത്രത്തില്‍ രക്താംശം കാണപ്പെടുകയും മൂത്രം മുഴുവനായും പോകാത്ത അവസ്ഥയുമായി ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയതായിരുന്നു രോഗി. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ രോഗി മൂത്രം പോകാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മൂത്രം പോകാനുള്ള ട്യൂബ് ഇടുകയും പിന്നീട് അത് മാറ്റാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തതോടെ പ്രാദേശിക ആശുപത്രിയിലെ ഡോക്ടറുമാര് വിദഗ്ധ ചികിത്സക്കായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലേക്ക് നിര്‍ദേശിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ആയ ഡോ. വിജയ് രാധാകൃഷ്ണന്റെ കീഴിലാണ് രോഗിയെ അഡ്മിറ്റ് ചെയ്തത്. പിന്നീട് രോഗിയെ അള്‍ട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയപ്പോള്‍ വലതുവശത്തെ കിഡ്നിയുടെ ഉള്ളില്‍ 3.3 ഃ 3.5 സെന്റിമീറ്റര്‍ വലുപ്പത്തില്‍ ഉള്ള ഒരു കാന്‍സര്‍ മുഴ കണ്ടെത്തി. രോഗി 90…
Read More