സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് റെസിഡന്റ്സ് അപെക്സ് കൌൺസിൽ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടൻ ജനറൽ സെക്രട്ടറി ജോബ് അഞ്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു. വൈദുതി നിരക്ക് വർധന വിഷയം റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വിശദമായി അവതരിപ്പിച്ചിരുന്നതാണ്. വൈദുതി നിരക്ക് വർധന മൂലം പൂർണമായും ജീവിത ചിലവുകൾ കൂടുന്ന സാഹചര്യം നിലവിൽ വരും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.
മണപ്പുറം ഫൗണ്ടേഷനിൽ നിന്നും ഹോം കെയർ സർവിസിന് വേണ്ടി ലഭ്യമായ വാഹനത്തിന്റെ സമർപ്പണവും കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ.പി. എം. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. MP ശ്രീ. ജോസ് കെ മാണി ഉദ്ഘാടനകർമ്മം നിർവഹിച്ചു. MLA ശ്രീ. മാണി സി കാപ്പൻ മുഖ്യ അതിഥിയായിരുന്നു. ദയ രക്ഷാധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മണപ്പുറം ഫൌണ്ടേഷൻ CSR Read More…