കെ.എസ്.ആര്‍.ടി.സി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്.
എസ്ബിഐയിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇൻഷുറൻസ് പദ്ധതിയുടെ കരാറിലേർപ്പെട്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.
വ്യക്തിഗതമായ അപകടത്തിൽ മരിക്കുന്ന കെഎസ്ആർടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് കവറേജാണ് കിട്ടുക. സ്ഥിരമായ പൂർണ്ണ വൈകല്യം ലഭിക്കുന്നവർക്കും ഒരു കോടി രൂപ കിട്ടും. സ്ഥിരമായ ഭാഗിക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപ കിട്ടും.
പതിനായിരം രൂപയ്ക്കും 25000 രൂപയ്ക്കും ഇടയിൽ ശമ്പളം വാങ്ങുന്ന 1688 തൊഴിലാളികളുണ്ട്. 25000ത്തിനും അമ്പതിനായിരത്തിനും ഇടയിൽ ശമ്പളം വാങ്ങുന്നവർ 19122 തൊഴിലാളികളുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്നത് 1274 പേരുണ്ടെന്നും മന്ത്രി പറഞ്ഞു.
25000 ത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് സ്വാഭാവിക മരണം സംഭവിച്ചാൽ കുടുംബത്തിന് അടിയന്തരമായി ആറ് ലക്ഷം രൂപ കിട്ടും. ജീവനക്കാർ യാതൊരു പ്രീമിയവും അടക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ജൂൺ നാല് മുതൽ പദ്ധതി നിലവിൽ വരും.