general

കാറപകടത്തിൽ യുവ എൻജിനീയർ മരിച്ച സംഭവം: 1.87 കോടി നഷ്ടപരിഹാരം

കോട്ടയം: ദേശീയപാതയിലെ ഡിവൈഡറിൽ ചെടികൾക്കു വെള്ളമൊഴിക്കുകയായിരുന്ന ടാങ്കറിലേക്ക് കാർ ഇടിച്ചുകയറി യുവ എൻജിനീയർ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 1.87 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ്.

2019ൽ ആണ് ചങ്ങനാശേരി മാടപ്പിള്ളി മുള്ളൻകുഴി വീട്ടിൽ ലിസ്ബത്ത് സെബാസ്റ്റ്യൻ തമിഴ്നാട് വില്ലുപുരത്തുണ്ടായ അപകടത്തിൽ മരിച്ചത്. 1,25,99,614 രൂപ നഷ്ടപരിഹാരമായി വിധിച്ച ട്രൈബ്യൂണൽ, കേസ് റജിസ്റ്റർ ചെയ്ത അന്നുമുതലുള്ള പലിശയും നൽകാൻ നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എം.ഐ.ഇസ്മായിൽ, ജബിൻ മുഹമ്മദ്, ആസിഫ് ഇസ്മായിൽ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *