പാലാ: കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനി മരിച്ചു. കൂത്താട്ടുകുളം കിഴക്കേകോഴിപ്ളാക്കൽ ചിന്നമ്മ (70) ആണ് മരിച്ചത്. അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഇപ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. പാലാ പിറവം റൂട്ടിൽ ഓടുന്ന ശിവ പാർവതി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ മുമ്പിലൂടെ വയോധിക പാസ് ചെയ്തപ്പോഴാണ് ബസ് തട്ടിയത്. ബസ്സിന്റെ ഡ്രൈവർ വലവൂർ സ്വദേശി ജോജോ പോലീസ് കസ്റ്റഡിയിലാണ്. രാവിലെ 11 ഓടെയായിരുന്നു അപകടം.
ഈരാറ്റുപേട്ട: ജൂൺ 9-ന് രാത്രി 8.45 ഓടെ പുള്ളിക്കാനം ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് പരുക്കേറ്റ നാലുപേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സുബാഷ് (28), എമില (18), നവമി (15), സിജോ (22) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എമർജൻസി ഡോക്ടർ, ന്യൂറോ സർജൻ, ഓർത്തോപീഡിക് ഡോക്ടർ എന്നിവരുടെ സംയോജിത ഇടപെടലിലൂടെ എല്ലാവർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കി.
പാലാ : സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ ( 55) ഭാര്യ ലിജി ബെന്നി ( 50) കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ ( 13 ) മാതാവ് ശ്രീവിദ്യ ( 44 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പാലാ – കോട്ടയം റൂട്ടിൽ അയർക്കുന്നം കൊങ്ങാണ്ടൂരിന് സമീപമായിരുനു അപകടം. ബൈക്കും കാറും കൂട്ടിയിടിച്ചു വെള്ളില Read More…