പാലാ: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ല എന്ന് മാണി സി കാപ്പൻ എംഎൽഎ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ് സി ആർ എ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നത്. പരാജയം ഉറപ്പായതോടെ അതിൻറെ പാപഭാരം സഭയുടെ മേൽ ചാരാൻ ആണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്വവും, ആർജ്ജവവും യുഡിഎഫിനുണ്ട് എന്ന കാര്യം അദ്ദേഹം മറക്കരുത് എന്നും മാണിസി കാപ്പൻ Read More…
Author: editor
ദീപിക പത്രത്തിന് എതിരെ അഡ്വ. ഷോൺ ജോർജ്
ദീപിക പത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല. ചില വ്യക്തികൾക്ക് വേണ്ടി സഭയുടെ പേരിൽ വിടുപണി ചെയ്യുന്നവർ യഥാർത്ഥത്തിൽ സഭയെയാണ് ദ്രോഹിക്കുന്നത്. ഇത് സഭയുടെ നിലപാടല്ല, മറിച്ച് സ്വാർത്ഥരായ ചിലരുടെ തമാശയാണ്. ഇത്തരം പ്രവണതകളെ സഭ തന്നെ നിയന്ത്രിക്കണം. സഭയെ മറയാക്കി രാഷ്ട്രീയ കളി വേണ്ട എന്നും ഷോൺ ജോർജ് പറഞ്ഞു. കെ.സി. വേണുഗോപാലും ജോസ് കെ. മാണിയും സഭയ്ക്ക് വേണ്ടി എന്ത് വിപ്ലവമാണ് Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മുക്കൂട്ടുതറ സ്വദേശികളായ ജിജി ജോർജ് (51 ) മകൻ ജുവൽ ജിജി ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുക്കുട്ടു തറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ രൂപതാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂറാം പിറന്നാൾ
പാലാ രൂപതയുടെ മുൻമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷവേളയിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു. കർദിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് അങ്ങാടിയാത്ത് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്സ് ഹൗസിലെയും ശാലോമിലെയും സെന്റ് തോമസ് പ്രസ്സിലെയും വൈദികർ സഹകാർമികരായി. 1927 ഏപ്രിൽ 10: മുത്തോലപുരം പള്ളിക്കാപ്പറമ്പിൽ ദേവസ്യയുടെയും രാമപുരം കോയിപ്പള്ളിൽ കത്രീനയുടെയും മകനായി ജനിച്ചു. 1958 നവംബർ 23: പൗരോഹിത്യ സ്വീകരണം. 1968: വടവാതൂർ സെമിനാരി റെക്ടർ. 1973 Read More…
നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ;കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03. നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് Read More…
വെള്ളൂക്കുന്നേൽ (പുതിയകുന്നേൽ) മേരി മാത്യു നിര്യാതയായി
കൊണ്ടൂർ: വെള്ളൂക്കുന്നേൽ (പുതിയകുന്നേൽ) മേരി മാത്യു (84) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച (11.04.2026) രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ അന്നു തന്നെ ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. തീക്കോയി വള്ളിക്കാപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുരുവിള മാത്യു. മക്കൾ: ലിസമ്മ, ലാലി, ടോമി. മരുമക്കൾ: സെബാസ്റ്റ്യൻ ചിറയാത്ത് (തൊടുപുഴ), ജയച്ചൻ വട്ടക്കുന്നേൽ (ഏഴല്ലൂർ), മായാ ടോമി (മുകുന്ദങ്കരി).
പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ: എംഎൽഎയും പൊലീസും തമ്മിൽ തർക്കം
പൂഞ്ഞാർ: പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കുതർക്കം. കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിനു സമീപം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. 100 മീറ്റർ നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. എംഎൽഎയുടെ വീടും ഈ വാർഡിലാണ്. തന്റെ റാങ്ക് ഡിജിപിക്ക് മുകളിലാണെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും Read More…
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.
പാലാ മണ്ഡലം ബൂത്ത് 85 പനയ്ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി
പാലാ മണ്ഡലം ബൂത്ത് 85 പനയ്ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി. സിപിഐഎം ബ്രഞ്ച് സെക്രട്ടറി ജോസ് AD, ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് മറ്റ് രണ്ടുപേർ രേഖപെടുത്തിയത്. ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപെടുത്തിയത്. പരാതിയെ തുടർന്ന് ടെണ്ടർ വോട്ട് രേഖപെടുത്താമെന്ന് വരണാധികാരി അറിയിച്ചു.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്ത് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശി എ.സി.ഫീലിപ്പോസിന് ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ അരീപ്പറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. പാളയം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ആനിക്കാട് സ്വദേശി പി.ജെ.ജോസഫിന് ( 56) പരുക്കേറ്റു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഭരണങ്ങാനത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ Read More…











