പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കടപ്ലാമറ്റം സ്വദേശി ജോബിൻ ജോർജിന് ( 35 ) പരുക്കേറ്റു . 12 മണിയോടെ കൂടല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശിനി സിനിമോൾ പീറ്റർക്ക് (49 ) പരുക്കേറ്റു . 11 .30 യോടെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി Read More…
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47) ഷേർലി ( 48 ) മാത്യു ജോർജ് (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.