“ഇനിയൊരാരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ എല്ലാവരും നീന്തൽ പരിശീലിക്കൂ ” എന്ന സന്ദേശവുമായി 15,000 അധികം പേരെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ. സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പരിശിലിച്ചു തൻ്റെ രണ്ടര വയസിൽ പോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ ശ്രീ. രതീഷ് വേമ്പനാട്ട് കായൽ ആലപ്പുഴ വടക്കുംകര അമ്പല കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് 7 കിലോമീറ്റർ നീന്തി ചരിത്രം കുറിക്കാൻ പോകുന്നു.
2025 മെയ് 4 ഞായാറാഴ്ച്ച രാവിലെ 7 ന് ക്യാപ്റ്റൻ ശ്രീ. സജി തോമസ് (അർജുന അവാർഡ് ജേതാവ്) ഫ്ലാഗ് ഓഫ് ചെയ്ത് നീന്തൽ ആരംഭിക്കുന്നു. വൈക്കം ബീച്ചിൽ വൈക്കം മുൻസിപാലിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷും, വൈസ് ചേയർപേഴ്സൺ സുഭാഷും, വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ഷാജിയും ചേർന്ന് സ്വീകരിക്കുന്നു.
വേമ്പനാട്ട് കായലിൻ്റേ ചരിത്രത്തിൽ ഇത്തരത്തിൽ ശാരീരിക പരിമിതി ഉള്ള ഒരാൾ നീന്തുന്നത് ആദ്യമായി ഈ ആലുവ സ്വദേശിയും വാളശ്ശേരി റിവർ സ്വിമ്മിങ് ക്ലംബംഗവുമായ ശ്രീ രതീഷാണ്. ഇൻഡ്യൻ , ഏഷ്യൻ & യൂറോപ്യൻ ബുക്ക് ഓഫ് റെക്കോർഡു നീന്തലിന് ആസമയത്ത് അവിടെ എത്തുന്നവർക്ക് സാക്ഷിയാകാം.