pala

പാലാ ജനറൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്ന് താലൂക്ക് വികസന സമിതി

പാലാ: കെ.എം. മാണി മെമ്മോറിയൽ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ബഹു നില കെട്ടിടത്തിലെ വൈദ്യുതീകരണത്തിൽ അപാകതയുണ്ടോയെന്നു പരിശോധി ക്കണമെന്നും ഫയർ ആൻഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിർമാണത്തിലെ അ പാകതയും പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും താലൂക്കു വികസന സമിതി നിർദേശം നൽകി.

പൊതുമരാമത്ത് വൈദ്യുതി വിഭാഗം ബിൽഡിംഗ് ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ചേർന്നു സംയുക്തമായി പരിശോധിച്ച് റിപ്പോർട്ട് നല്കുവാനാണ് നിർദേശം.

ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി പീറ്റർ പന്തലാ നിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിതം ശ്രദ്ധയിൽപ്പെടുത്തി പരാതി ഉന്നയിച്ചത്. തുടർന്ന് ഒരു മാസത്തിനുള്ളിൽ പരിശോധിച്ചു റി പ്പോർട്ട് നല്കുവാൻ വികസന സമിതിയോഗം നിർദേശം നല്കി.

ഹോസ്പിറ്റൽ കെട്ടിടം നിർമിച്ചപ്പോൾ ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാതെ യും മതിയായ പാർക്കിംഗ് സൗകര്യമില്ലാതെയും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ മാന ദണ്ഡങ്ങൾ പാലിക്കാതെയുമാണു ബഹുനില കെട്ടിടങ്ങൾ നിർമിച്ചതെന്നും സമിതിയംഗങ്ങൾ പരാതിപ്പെട്ടു.

കെഎസ്ഇബി ഡിവിഷന്റെ കീഴിലുള്ള 11 സെക്ഷനിലും ജോലിക്കാരുടെ കുറവ് മൂലം വൈദ്യുതി തകരാർ പരിഹരിക്കാൻ പെട്ടെന്ന് സാധിക്കുന്നില്ലെന്നു കെഎസ്ഇബി എ ക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തിൽ അറിയിച്ചു.

എല്ലാ സെക്ഷനിലും ആവശ്യ മായ ജീവനക്കാരെ നിയമിച്ചു നല്കുന്നതിന് ശ്രമം നടത്താൻ യോഗത്തിൽ പങ്കെടുത്ത മാണി സി. കാപ്പൻ എംഎൽഎയോട് സമിതിയംഗങ്ങളും പഞ്ചായത്തു പ്രസിഡന്റുമാരും ആവശ്യപ്പെട്ടു.

പൊതുമരാത്ത് റോഡുകളുടെ ഇരുവശങ്ങളും തടികളും കല്ലും മണ്ണും കൂട്ടിയിട്ടും സ്ഥ ലങ്ങൾ കൈയേറിയും നിയന്ത്രണമില്ലാതെ പെട്ടിക്കടകൾ പ്രവർത്തിക്കുന്നതും ഗതാ ഗത തടസവും അപകടവും ഉണ്ടാക്കുന്നുവെന്ന സമിതിയംഗങ്ങളുടെ പരാതിയിൽ നടപടി സ്വീകരിക്കുവാൻ തഹസിൽദാർ നിർദേശം നൽകി.

സ്ഥാപനങ്ങളിലും വീടുകളിലും ജോലിക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളി കളുടെ അഡ്രസും രേഖകളും ഉൾപ്പെടെ സ്ഥാപന ഉടമകളും അവരെ എത്തിച്ചു ന ല്കുന്ന കോൺട്രാക്ടർമാരും അതതു പോലീസ് സ്റ്റേഷൻ പരിധിയിൽ അറിയിച്ചു രേഖകൾ സൂക്ഷിക്കുകയും ലേബർ ഓഫീസിൽ അറിയിച്ചു രജിസ്റ്റർ നടത്തുകയും ചെ യ്യണമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *