കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് 12966 വോട്ടിന്റെ ലീഡ്. നിലവിൽ 28761 വോട്ടാണ് മോൻസ് ജോസഫിന്. 15795 വോട്ടുമായി എൽ ഡി എഫ് സ്ഥാനാർഥി നിർമല ജിമ്മിയാണ് രണ്ടാം സ്ഥാനത്ത്. BDJS സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേൽ മൂന്നാം സ്ഥാനത്താണ്
കടുത്തുരുത്തി: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍.
കടുത്തുരുത്തി: കഴിഞ്ഞ അഞ്ച് വർഷക്കാലം ലോകസഭാംഗമായി നടത്തിയ വികസനപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിത്വം സമ്മാനിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ വികസനമുന്നേറ്റം നടത്താൻ കഴിഞ്ഞതായി മാധ്യമപ്രവർത്തകരുമായി സംവദിക്കവേ എംപി വ്യക്തമാക്കി. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച കടുത്തുരുത്തി മണ്ഡലത്തിൽ 59 പദ്ധതികൾ പൂർത്തീകരിക്കാനായതായി തോമസ് ചാഴികാടൻ പറഞ്ഞു. ഇതിനായി 2.99 കോടി രൂപ വിനിയോഗിച്ചു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജനയിൽ 34.714 കിലോമീറ്റർ റോഡ് വികസിപ്പിക്കാനായി വിനിയോഗിച്ചത് Read More…
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ ചെക്കല്ല് ഖനനത്തിന് നിയമപരമായി അനുമതി നൽകണമെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് കടുന്തുരുത്തി നിയോജകമണ്ടലം കമ്മറ്റി അധികാരികളോട്ആവശ്യപെട്ടു. കഴിഞ്ഞ കുറേ നാളുകളായി ജിയോളജി, പഞ്ചായത്ത് അധികാരികൾ ചെങ്കല്ല് പെർമിറ്റ് അപേക്ഷകൾ പാസാക്കുന്നില്ലാത്തതിനാൽ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ചെങ്കല്ലിന്റെ ദൗർലഭ്യം മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും നിയോജകമണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു. പാപ്പച്ചൻ വാഴയിൽ Read More…