രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗാർഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് സാധാരണയായി 14.2 കിലോഗ്രാം സിലിണ്ടർ 35-40 ദിവസം നീണ്ടുനിൽക്കും.
നിർദ്ദിഷ്ട 10 കിലോഗ്രാം റീഫിൽ ഒരു വീടിന് ഏകദേശം ഒരു മാസത്തേക്ക് നിലനിർത്താൻ കഴിയും. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ടാങ്കറുകളുടെ നീക്കത്തെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത് ഈ നീക്കം പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുല്യമായ വിതരണം ഉറപ്പാക്കുന്നതിനും ക്ഷാമം തടയുന്നതിനുമാണ് ഈ നീക്കമെന്നും അവർ വ്യക്തമാക്കി.





