general

മണ്ണിടിച്ചൽ ഭീഷണി; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കൂട്ടിക്കൽ: കനത്ത മഴയിൽ മണ്ണിടിച്ചൽ ഭീഷണിയുള്ള കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് മ്ലാക്കരയിൽ നിന്നും, പത്ത് കുടുംബങ്ങളെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൽസി ആഗസ്റ്റിൻ, മുണ്ടക്കയം എസ്. എച്ച്.ഒ സജീവ്കുമാർ, വാർഡ് മെമ്പർ രാജീമോൾ, റവന്യൂ വകുപ്പ്, യുവജന സംഘടനാ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവരുടെ നേതൃത്തിൽ കിലോമീറ്ററുകളോളം അപകടം പതിയിരിക്കുന്ന വഴികളിലൂടെ കാൽനടയായി ചെന്ന് മുൻകരുതൽ എന്ന നിലയിൽ സുരക്ഷിതമായി ഏന്തയാർ ജെ.ജെ. മർഫി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.

pala

മഴക്കാലം രൂക്ഷം , ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ് ;ഡോ. സംഗീത.എസ് (കൺസൾട്ടന്റ്, ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ, മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്റർ)

പാലാ : ശക്തമായ മഴയെ തുടർന്നു പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെളിവെള്ളവും രൂപപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യത ഏറെയാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെ പകരുന്ന ബാക്ടീരിയ മലിനജലത്തിലും ചെളിയിലും കലരുകയും അവയുമായി മനുഷ്യൻ സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പ്രത്യേകിച്ച് പ്രളയജലത്തിലോ വെള്ളക്കെട്ടിലോ ഇറങ്ങുന്നവർക്കാണ് കൂടുതൽ അപകടസാധ്യത.മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം പനിയോ ശരീരവേദനയോ ഉണ്ടായാൽ അത് സാധാരണ വൈറൽ Read More…

poonjar

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം: ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകണം :സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി

പൂഞ്ഞാർ: കഴിഞ്ഞ ദിവസം പൂഞ്ഞാർ മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയിൽ വ്യാപക നാശനഷ്ടമുണ്ടായതായി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി. ദുരിതബാധിതർക്കും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നുണ്ടായ ദുരന്തത്തിൽ അമ്മയും മകനും മരിക്കുകയും പെരിങ്ങുളം, ഇടക്കര, പച്ചിക്കൽ മേഖലകളിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. തീക്കോയി മുപ്പതേക്കറിലും വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായി. Read More…

pala

വെള്ളപ്പൊക്കത്തിന് പരിഹാരം സർക്കാർ നിയന്ത്രിത മണൽവാരൽ; നദികളുടെയും ഡാമുകളുടെയും സ്വാഭാവിക ആഴം പുനഃസ്ഥാപിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

പാലാ: സംസ്ഥാനത്തെ ഡാമുകളിലും നദികളിലും പുഴകളിലും സർക്കാർ നിയന്ത്രണത്തിൽ ശാസ്ത്രീയമായും നിയന്ത്രിതമായും മണൽവാരൽ പുനരാരംഭിച്ചാൽ മാത്രമേ വെള്ളപ്പൊക്കത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനാകൂവെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അടുത്തകാലത്തായി ആവർത്തിക്കുന്ന വെള്ളപ്പൊക്കങ്ങളിൽ വലിയൊരു പങ്കും മനുഷ്യനിർമിതമാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി നദികളിലും പുഴകളിലും മണൽവാരൽ നടക്കാത്തതിനാൽ സ്വാഭാവിക ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം ചെളി, തിട്ടകൾ, മരങ്ങൾ, ചെടികൾ എന്നിവ അടിഞ്ഞുകൂടിയതും ജലപ്രവാഹം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതിന്റെ ഫലമായി കനത്തമഴ പെയ്യുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ നദികളും തോടുകളും Read More…

weather

ശക്തമായ മഴ തുടരും : ഇന്ന് കോട്ടയം ജില്ല ഉൾപ്പെടെ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 3, തിങ്കൾ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്.

obituary

മഠത്തിപ്പറമ്പിൽ ടോമി (റെജി) നിര്യാതനായി

ഈരാറ്റുപേട്ട: മഠത്തിപ്പറമ്പിൽ ടോമി (റെജി-56) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതുംമൃതസംസ്കാര ശുശ്രുഷകൾ 11.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: ചങ്ങനാശ്ശേരി കണ്ണംപേരൂർ സിന്ധു. മക്കൾ: അബി. അലീന.

erattupetta

സർക്കാർ അടിയന്തിരമായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം : റസാഖ് പാലേരി

ഈരാറ്റുപേട്ട : പല നാടുകൾക്കും വേണ്ടി സേവന ജീവനകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് വരുന്ന ഈരാറ്റുപേട്ട ക്കുണ്ടായ ദുരത്തിൽ സർക്കാർ കൂടെ നിൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. മഴക്കെടുതി മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളും കടകളും സന്ദർശിച്ച ശേഷമാണ് റസാഖ് പാലേരി ഇക്കാര്യം പറഞ്ഞത്. 1957ലുണ്ടായ വെള്ളപൊക്കത്തിന് ശേഷം നാട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും അദ്ധേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നെത്തിയ നൂറ് കണക്കിന് ടീം വെൽഫെയർ ഐ.ആർ Read More…

kottayam

ദുരിതാശ്വാസം നടപടികൾ ഊർജ്ജിതം: കളക്ടർ

കോട്ടയം : കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നു. വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ(ഓഗസ്റ്റ് 2) ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സാഹചര്യവും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പ് മേധാവികൾ വിശദീകരിച്ചു. പലമേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും Read More…

weather

മഴ കനക്കുന്നു: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നാളെ അവധി

സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ മതപഠനക്ലാസുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. എറണാകുളം ജില്ലയിലെ കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ആലപ്പുഴ Read More…

kottayam

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ പരിപാടികളും ഒഴിവാക്കണം – കളക്ടർ

കോട്ടയം: അവധി പ്രഖ്യാപിച്ചിട്ടുള്ള തിങ്കളാഴ്ച ( ഓഗസ്റ്റ് 3) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.അവധി നഴ്സിംഗ് കോളേജുകൾക്കും മറ്റു പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണ്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് കലാസാംസ്കാരിക പരിപാടികൾ, യോഗങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ പാടില്ല. വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപന മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.