പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെപ്പറ്റി ഓർമിക്കുമ്പോൾ നമ്മുടെ ജീവി തത്തിന് ആവശ്യമായ ബലവും പ്രചോദനവും അതിലെല്ലാം ഉപരിയായി ദൈവത്തി ന്റെ കൃപയും നമുക്ക് ലഭിക്കുന്നതായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ.
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചർമവാർഷികത്തോടനുബന്ധി ച്ചുള്ള നവനാളിന്റെ ആറാം ദിവസമായ ഇന്നലെ പാലാ എസ്എച്ച് പ്രൊവിൻ ഷ്യൽ ഹൗസ് കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ഹൃദയമില്ലായ്മ ആധുനിക യുഗത്തിന്റെ പ്രത്യേകതയാണ്. എന്നാൽ കാലങ്ങൾക്കു മുൻപേ ഹൃദയമുള്ള ഒരു വ്യക്തിത്വത്തിന്റെ സവിശേഷതകൾ പേറി ധന്യനായ കദളി ക്കാട്ടിൽ മത്തായി അച്ചൻ നമുക്ക് മാതൃകയായി നിൽക്കുന്നു. അനുകമ്പ തോന്നു മ്പോൾ ഹൃദയം തിരുഹൃദയമാകും.
ഒരു വ്യക്തി വിശുദ്ധിയിൽ വളരുമ്പോൾ അദ്ദേഹ ത്തിന്റെ ജീവിതവും ദർശനങ്ങളും കാഴ്ചപ്പാടുകളും വഴി ദൈവസ്നേഹത്തിന്റെ പ്ര കാശരശ്മികൾ ലോകത്തിന്റെ അതിർത്തികൾ വരെ എത്തിക്കാൻ സാധിക്കുന്നു വെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു.