പാലാ: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചപ്പോൾ അവിടേക്ക് ആദ്യ മോടിയെത്തിയ ജോസ് കെ മാണിയിൽ കണ്ടത് മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവിനെയാണെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി.
ദിവസങ്ങളോളം അവിടെ താമസിച്ചു കന്യാസ്ത്രീകളുടെ പ മോചനത്തിനുവേണ്ടി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഇടത് എംപിമാർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. ഛത്തീസ്ഗഡ്ഡിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ബാഗേൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തെ അപലപിക്കുവാൻ പോലും തയ്യാറായില്ല.
ആ സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നപ്പോഴാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ് അത്തരമൊരു നിഷേധാത്മക നിലപാട് സ്വീകരിച്ചത്.ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കേരളത്തിൽ മുൻനിരയിൽ നിന്ന് നയിക്കുന്ന ജോസ് കെ മാണിയുടെ വിജയം കേരളത്തിന്റെയും പാലായുടെയും കരുത്തുറ്റ ഭാവിക്ക് അനിവാര്യമാണ്.
എൽഡിഎഫ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചത് വെറും പ്രകടനപത്രിക അല്ല സമ്പൂർണ്ണ പ്രവർത്തന പത്രികയാണ്.മൂന്നാം എൽഡിഎഫ് സർക്കാരിൻ്റെ ലക്ഷ്യം കേരളത്തിൻ്റെ സമ്പൂർണ്ണ വികസനമാണെന്നും എം എ ബേബി പറഞ്ഞു.പാലാ പേണ്ടാനാംവയലിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കെ.ജെ.തോമസ്, പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ.ജോർജ്, ടോബിൻ കെ.അലക്സ്, എം.ടി.സജി, പി.കെ.ഷാജകുന്നമാർ, ജോസ് ടോം, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ്, നിമ്മിടിങ്കിൾ രാജ്, സീനാ ജോൺ, വത്സമ്മ തങ്കച്ചൻ,, അനസ്യാ രാമൻ, പുഷ്പാ ചന്ദ്രൻ ,ടി.കെ.ശ്യാമളകുമാരി എന്നിവർ പ്രസംഗിച്ചു.





