കോട്ടയം: ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യകൾ കൃഷിയിൽ പ്രയോജനപ്പെടുത്തുമ്പോൾ സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 40 ശതമാനം വിത്ത് കുറച്ച് ഉപ യോഗിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നതെന്ന് മന്ത്രി പി. പ്രസാദ്.
തിരു വാർപ്പ് പഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടത്ത് ഇറങ്ങി യന്ത്രവത്കൃതമായി ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയുടെ ഉപയോഗംവഴി വിത്തിനുള്ള ചെലവ് കുറ യുന്നതിനൊപ്പം മികച്ച വിളവും വരുമാനവും കർഷകനു ലഭിക്കും.
സാധാരണ ഗതി യിൽ ഞാറു നടന്നതിനേക്കാൾ ചെലവ് കുറവാണ് യന്ത്രവത്കൃത ഞാറ് നടീലിന്. സ്മാർട്ട് ഫാമിംഗാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. കർഷകന്റെ ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലായി ര ണ്ടു നെല്ല് സംഭരണ-സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്നും കോട്ടയത്തേത് അടുത്ത ജനുവരിയോടെ പൂർത്തിയാകുമെന്നും അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എൺപതിനായിരം ടൺ നെല്ല് ഇവിടെ സംഭരിക്കാൻ സാധിക്കു മെന്നും മന്ത്രി പറഞ്ഞു.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പ ഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.എം. ബിനു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജയ സജിമോൻ, പഞ്ചായത്ത് അംഗങ്ങളായ സി.ടി. രാജേഷ്, പി.എസ്. ഷീനാമോൾ, കെ.ആർ. അജയ്, അജയൻ കെ. മേനോൻ, രശ്മി പ്ര സാദ്, പി.എസ്. ഹസീദാ, കെ.എ. സുമേഷ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജി മോൾ തോമസ്, കൃഷി അസി. ഡയറക്ടർ ടി. ജ്യോതി, കൃഷി ഓഫീസർ നസിയ സ ത്താർ എന്നിവർ പങ്കെടുത്തു.