പാലാ : പ്രവിത്താനത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിൽ മാർച്ച് ഒന്നാം തീയതി രാത്രി അതിക്രമിച്ചു കയറി ഉത്തർപ്രദേശ് സ്വദേശിയുടെ മുക്കാൽ ലക്ഷം രൂപയും, പതിനയ്യായിരം രൂപ വില വരുന്ന ഫോണും മോഷ്ടിച്ച കേസിലെ പ്രതികളായ ഈരാറ്റുപേട്ട ,തെക്കേക്കര സ്വദേശികളായ കല്ലോലിയിൽ ഹുമയൂൺ (30), കടുക്കാപറമ്പിൽ അന്തൂപ്പി എന്ന് വിളിക്കുന്ന ഫസിൽ(23) എന്നിവരെയാണ് പാലാ ഡി വൈ എസ് പി പ്രബുല്ലചന്ദ്രന്റെ നിർദേശപ്രകാരം പാലാ ഇൻസ്പെക്ടർ എസ് എച്ച് ഒ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന ഒന്നാം പ്രതി ഹുമയൂണിനെ 17/03/21 തീയതി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. രണ്ടാം പ്രതി ഫസിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതുമാണ്.
പ്രിൻസിപ്പൽ എസ് ഐ ശ്യംകുമാർ കെ എസ്, ഗ്രേഡ് എസ് ഐ ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ത്, ഷെറിൻ, സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരാണ് അനേഷണസംഘത്തിലുണ്ടായിരുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4