Kaduthuruthy News

കടുത്തുരുത്തിയുടെ വികസനം പതിറ്റാണ്ട് പിന്നോട്ട് അടിച്ചത് എംഎല്‍എയുടെ പരാജയം; സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് പരാജയം മറയ്ക്കാന്‍: എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് റ്റി കീപ്പുറം

കടുത്തുരുത്തി : 20 വര്‍ഷം എംഎല്‍എയായും ഇടയ്ക്ക് മന്ത്രിയായും കടുത്തുരുത്തിയെ പ്രതിനിധീകരിക്കുന്ന മോന്‍സ് ജോസഫ് നടത്തുന്ന സമര കോലാഹലം നിയോജക മണ്ഡലത്തിന്റെ വികസനത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തോമസ് റ്റി. കീപ്പുറം കുറ്റപ്പെടുത്തി.

പ്രതിപക്ഷ ജനപ്രതിനിധികള്‍ പ്രതിനിധീകരിക്കുന്ന സമീപമണ്ഡലങ്ങളായ പിറവം, പാലാ, കോട്ടയം എന്നിവിടങ്ങളിലെ വികസന പദ്ധതികളും – റോഡ് വികസനവും എംഎല്‍എ ഒന്ന് പോയി കാണുന്നതു് നല്ലതാണ്. അവിടെ രാഷ്ടീയമായ ഒരു വിവേചനവും സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇതെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നു എന്ന് എംഎല്‍എ മനസ്സിലാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

സ്റ്റീഫന്‍ ജോര്‍ജ്ജ് എംഎല്‍എ ആയിരുന്നപ്പോള്‍ കടുത്തുരുത്തി ടൗണിലെ ഗതാഗത കുരുക്ക് മാറുന്നതിന് വിഭാവനം ചെയ്ത യ്യ ുമ ൈന്റെ അവസ്ഥയെന്ത് ? അതിനു ശേഷം തുടങ്ങിയ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ പട്ടിത്താനം – മണര്‍കാട് ബൈപ്പാസ് ഗതാഗത യോഗ്യമായി. കഴിഞ്ഞ കാലങ്ങളില്‍ കടുത്തുരുത്തിയില്‍ പുതിയതായി എന്തെങ്കിലും പുതിയ വികസനം വന്നോയെന്ന് എംഎല്‍എ വ്യക്തമാക്കണം.

നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ സംയോജിപ്പിച്ച് വികസന പദ്ധതി നടപ്പാക്കുന്നത് എംഎല്‍എയുടെ കടമയാണ്. ഇത് ചെയ്യാതെ വിവിധ വകുപ്പുകളെ കുറ്റപ്പെടുത്തി തലയൂരാന്‍ ശ്രമിക്കുന്നത് അപമാനകരമാണ്.

എല്‍ഡിഎഫ് സര്‍ക്കാരും എംപിമാരും കൊണ്ടു വരുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ നടത്തുന്ന ഫ്‌ളെക്‌സും പ്രസ്ഥാവനയും ജനങ്ങള്‍ പുച്ഛത്തോടെ കാണുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് മറ്റ് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന ഫയല്‍ ഫോളോ അപ്പ് ഇല്ലാത്തതും എംഎല്‍എയുടെ പിടിപ്പുകേടുമാണ് നിയോജക മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടെ
യുള്ള വികസന പദ്ധതികളുടെ പരാജയത്തിനു കാരണം. ജനവഞ്ചനക്കും വികസനമുരടിപ്പിനു മെതിരെ ജനകീയ സമരത്തിന് എല്‍ഡിഎഫ് നേതൃത്വം നല്‍കുമെന്ന് നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് റ്റി. കീപ്പുറം വ്യക്തമാക്കി.

Leave a Reply

Your email address will not be published.