
ഈരാറ്റുപേട്ട : പ്രളയത്തിൽ തകർന്ന മൂന്നിലവ് കടപ്പുഴ പാലം പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ നിന്നും തുക അനുവദിക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ.
മൂന്നിലവ് പഞ്ചായത്തിൽ ഉരുൾ പൊട്ടലിലും മണ്ണ് ഇടിച്ചിൽ, വെള്ള പൊക്കത്തിലും നാശ നഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കവേയാണ് പാലം നിർമ്മിക്കാനുള്ള തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ജനങ്ങളുടെ ആവിശ്യപ്രകാരം പൊളിച്ചു കളയാൻ ആവിശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെകുമെന്നും മന്ത്രി അറിയിച്ചു. ടൗണിൽ വെള്ളം കയറാൻ കാരണമായത് ആറ്റിൽ പുതിയതായി നിർമിച്ച ചെക്ക് ഡാം കാരണമാണെന്ന് ചെക്ക് ഡാം സന്ദർശിക്കുന്നതിനിടയിൽ പ്രാദേശിക നേതാക്കൾ മന്ത്രിയെ അറിയിച്ചു.
ഉച്ചക്ക് മൂന്ന് മണിയോടെ മൂന്നിലവിൽ എത്തിയ മന്ത്രി മേലുകാവ് വാകക്കാട് കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലവും, മേലുകാവ് പഞ്ചായത്തിലെ എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.
വെള്ളപൊക്കത്തിൽ വളർത്തു മൃഗങ്ങളും,ഫാമും, വാഹനവും ഒലിച്ചു പൊയ വാകക്കാട് വയമ്പള്ളിൽ ഔസെഫിന്റെ വീടും കൃഷിയിടവും ഫാമും മന്ത്രി സന്ദർശിച്ചു. നഷ്ടപരിഹാരത്തിന് ആവിശ്യമായ എല്ലാ സഹായവം സർക്ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.തിരികെ മൂന്നിലവ് ടൗണിലെത്തിയെ മന്ത്രി വെള്ളം കയറിയ കടകളും സന്ദർശിച്ചാണ് തിരികെ മടങ്ങിയത്.വൈകിട്ട് ഈരാറ്റുപേട്ടയിൽ എത്തിയ മന്ത്രി മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് നശിച്ച തടവനാൽ ബൈപാസ് റോഡും സന്ദർശിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ആർഡിഓ രാജേന്ദ്ര ബാബു, എസ് പി കെ കാർത്തിക്ക് , എൽഡിഎഫ് നേതാക്കളായ പി ആർ ഫൈസൽ, എം ആർ സതീഷ്, കെ ആർ അനുരാഗ്, ജെറ്റോ ജോസഫ്, കെ ഓ ജോർജ്, ജസ്റ്റിൻ ജോസഫ്, ജെയിംസ് മാമ്മൻ എന്നിവർ മന്ത്രിക്ക് ഒപ്പം സ്ഥലം സന്ദർശിച്ചു.