പാലാ: കേരളത്തിൽ കർഷക ക്ഷേമം ഉറപ്പു വരുത്തിയ ഏക നേതാവാണ് കെ.എം.മാണി എന്ന് കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

കാർഷികദായ നികുതി കൊണ്ട് പൊറുതിമുട്ടിയ കർഷകനെ നികുതിയിൽ നിന്നും 1976-ലെ ബജറ്റിലൂടെ മന്ത്രിയായിരുന്ന കെ.എം.മാണിയാണ് ഒഴിവാക്കി നൽകിയത്. കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷനും, കടാശ്വാസവും, വിലസ്ഥിരതാ ഫണ്ടും, പലിശ സബ്സിഡിയും ,മററ്ക്ഷേമപദ്ധതികളും കർഷകർക്കായി നൽകിയ കെ.എം.മാണി എന്നും കർഷക ശബ്ദമായി നില നിൽക്കുമെന്നും ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു.
കർഷകർ എന്നു പറയുവാൻ പോലും കർഷകർ മടിക്കുന്ന കാലഘട്ടമാണിപ്പോൾ. കർഷക കടാശ്വാസ പദ്ധതിയിലേക്ക് ഏറ്റവും കുറവ് അപേക്ഷകർ ഉള്ളത് കർഷക ജില്ലയായ കോട്ടയത്തുനിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ മീനച്ചിൽ കാർഷിക വികസന ബാങ്കിൻ്റെ കെ.എം.മാണി കർഷക അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പശ്ചിമഘട്ട മായാലും ബഫർ സോണായാലും കർഷകരെ കൈവിടില്ലെന്ന് കർഷക പക്ഷത്ത് ഉണ്ടാകുമെന്നും ചടങ്ങിൽ പ്രസംഗിച്ച ജോസ്.കെ.മാണി എം.പി പറഞ്ഞു.യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് കെ.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ബെറ്റി ഷാജു, ഫിലിപ്പ് കുഴികുളം, ജോസിയാമ്മ ജോസഫ്, തോമസ് കുട്ടി തോമസ്, സാജൻ തൊടുക, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ബെന്നി തെരുവത്ത്, പി.എം.മാത്യു, പെണ്ണെമ്മ ജോസഫ്, ജോബി കുളത്തറ, സണ്ണി നായിപ്പുരയിടം, റ്റി ജി ബാബു, കെ.കെ.അലക്‌സ്, ലതിക അജിത്ത് എന്നിവർ പ്രസംഗിച്ചു.കർഷ ക അവാർഡിന് അർഹരായ ടി.ജെ.ടോമി തെങ്ങു o തോട്ടത്തിൽ ,മനു മാനുവൽ കരിയാപുരയിടം, എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.