Pala News

സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്

പാലാ: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷാ പെൻഷൻ നിബന്ധനകൾക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മാണി സി കാപ്പൻ എം എൽ എ നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ നടപടി.

സന്ന്യസ്ഥർ, പുരോഹിതർ, വൈദികർ തുടങ്ങി നിരവധി ആളുകൾക്കു ഇതിൻ്റെ പ്രയോജനം ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നവരുമായിട്ടുള്ളവർക്കാണ് അർഹത എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

സന്ന്യസ്ഥർക്കു റേഷൻ അനുവദിക്കണമെന്ന മാണി സി കാപ്പൻ്റെ നിർദ്ദേശം നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നു. ഇതിൻ്റെ തുടർ നടപടി എന്ന നിലയിലാണ് സാമൂഹ്യ സുരക്ഷ പെൻഷൻ വിഷയം മാണി സി കാപ്പൻ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സന്ന്യസ്ഥർ സമൂഹത്തിൻ്റെ ഭാഗമാണെന്നും ആയതിനാൽ അർഹമായ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.