നെടുമങ്ങാട്: കോളേജ് വിദ്യാർഥികൾ തമ്മിൽത്തല്ലി.കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും പരിസരത്തും ചൊവ്വാഴ്ചയാണ് വിദ്യാർഥികൾ കൂട്ടമായി തമ്മിൽത്തല്ലിയത്.രണ്ടുപേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തുടങ്ങിയ കൂട്ടയടി അവസാനിച്ചത് മൂന്നരയോടെ. പോലീസ് നോക്കുകുത്തിയായതായി നാട്ടുകാർ ആരോപിക്കുന്നു. കൂട്ടയടി ഡിപ്പോയും കടന്ന് ഈസ്റ്റുബംഗ്ലാവ് റോഡിലേക്കെത്തി. ഇവിടെയും ഒരു വിദ്യാർഥിയെ തിരഞ്ഞുപിടിച്ച് ഒരുമണിക്കൂറോളം മർദിച്ചു. അടിപിടിയിൽ നിരവധിപ്പേർക്ക് പരിക്കുണ്ട്.
നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടയടി സ്ഥിരം കാഴ്ചയാകുന്നുവെന്ന് യാത്രക്കാർ പറയുന്നു.കോളേജിനു പുറത്തുള്ള വിഷയമാണ് ചൊവ്വാഴ്ച ഡിപ്പോയിലും പരിസരങ്ങളിലും വിദ്യാർഥികൾ തമ്മിലുള്ള കൂട്ടയടിക്ക് കാരണമായത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19