പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു നല്‍കുകയും ചെയ്ത ഇരുപത്തൊന്നു കാരനെ അറസ്റ്റു ചെയ്തു. ചിത്രങ്ങള്‍ കിട്ടിയ പൗരബോധമുള്ള ഒരാള്‍ കോട്ടയം ഡി വൈ എസ് പി ശ്രീ എം അനില്‍ കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ (21) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് നിരവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്ത ഇയാള്‍ പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടര്‍ന്നാണ് നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നഗ്നചിത്രങ്ങള്‍ അടങ്ങിയ ഇയാളുടെ മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തു. കോട്ടയം ഡി വൈ എസ് പി എം അനില്‍ കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവരം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍…
Read MoreCategory: Crime Files
പാലാക്കു സമീപം യുവതിയെ വെട്ടിപ്പരിക്കേല്പിച്ച ഓട്ടോഡ്രൈവര്‍ നിസാരക്കാരനല്ല; മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
പാലാക്കു സമീപം വെള്ളിയേപ്പള്ളിയില്‍ ഏഴാം തീയതി വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ അമ്മാവന് സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ (61) പേരില്‍ കൊലക്കേസ് അടക്കം നിരവധി കേസുകള്‍. പാലാ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സന്തോഷ് കെഎസ്ആര്‍ടിസിയില്‍ നിന്നും ഡ്രൈവര്‍ ആയി വിരമിച്ചയാളാണ്. മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പാലാ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സന്തോഷ്. സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പരിചയമുണ്ടായിരുന്നു. മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി യുവതിയെ വീടിനു സമീപത്ത് വച്ച് കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി ആക്രമിക്കുകയായിരുന്നു. അടികിട്ടിയ യുവതി പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടര്ന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.…
Read Moreയുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, അന്വേഷണം ഊര്‍ജ്ജിതമാക്കി പാലാ പോലീസ്
പുലര്‍ച്ചെ വഴിയെ നടന്നു പോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26) നാണ് തലയ്ക്ക് പരിക്കേറ്റത്. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചനയെന്ന് പാലാ പോലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടില്‍ നിന്നു രാവിലെ ഇറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി. വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാലാ പോലീസും ഡോഗ് സ്ക്വാഡ് അടക്കമുള്ളവരും സംഭവസ്ഥലത്തെത്തി പരീശോധന നടത്തി. കൂട്ടൂകാര്‍ക്കൊപ്പം പരീക്ഷയ്ക്ക് പോകാനിറങ്ങിയ തന്നെ ആരോ അടിച്ചുവെന്നാണ് യുവതിയും പോലീസില്‍ നല്കിയ മൊഴി നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. പാലാ എസ്. എച്ച്. ഒ സുനില്‍ തോമസിന്റെ…
Read Moreനാടുകാണിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,ഒപ്പമുണ്ടായിരുന്ന യുവതിക്ക് പാറക്കെട്ടിൽ നിന്നും വീണ് ഗുരുതര പരുക്ക്.
മേലുകാവുമറ്റം: വിനോദ സഞ്ചാര കേന്ദ്രമായ നാടുകാണി പവലിയനിലെ പാറക്കെട്ടിൽ നിന്നും താഴെ വീണ് യുവതിക്ക് ഗുരുതര പരുക്ക്.യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ സമീപത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച നാടുകാണിയിലെ പാറക്കെട്ടിലെത്തി സംസാരിച്ചിരിക്കവെ പെൺകുട്ടി അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ബോധ രഹിതയായ പെണ്‍കുട്ടിയെകണ്ട് മരിച്ചെന്ന് തെറ്റിധരിച്ചാകാം അലക്സ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സ്വന്തം പാന്റുപയോഗിച്ചാണ് യുവാവ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടോടെ ഇരുവരേയും കാണാനില്ലെന്ന് കാട്ടി കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് ലഭിച്ചത്. അന്വേഷണത്തിനിടയില്‍ പവലിയന് സമീപമെത്തിയ പൊലീസ് പെണ്‍കുട്ടിയെ പാറക്കെട്ടിന് താഴെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് അഗ്നി രക്ഷാസേനാംഗങ്ങളെത്തിയാണ് സാഹസികമായി പെണ്‍കുട്ടിയെ മുകളിലെത്തിച്ചത്.പെണ്‍കുട്ടിയെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതോടെയേ സംഭവത്തിൽ വ്യക്തത…
Read Moreഅതിഥി തൊഴിലാളികളുടെ മുറികളിൽ നിന്നും പണവും ഫോണും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
പാലാ : പ്രവിത്താനത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിൽ മാർച്ച് ഒന്നാം തീയതി രാത്രി അതിക്രമിച്ചു കയറി ഉത്തർപ്രദേശ് സ്വദേശിയുടെ മുക്കാൽ ലക്ഷം രൂപയും, പതിനയ്യായിരം രൂപ വില വരുന്ന ഫോണും മോഷ്ടിച്ച കേസിലെ പ്രതികളായ ഈരാറ്റുപേട്ട ,തെക്കേക്കര സ്വദേശികളായ കല്ലോലിയിൽ ഹുമയൂൺ (30), കടുക്കാപറമ്പിൽ അന്തൂപ്പി എന്ന് വിളിക്കുന്ന ഫസിൽ(23) എന്നിവരെയാണ് പാലാ ഡി വൈ എസ് പി പ്രബുല്ലചന്ദ്രന്റെ നിർദേശപ്രകാരം പാലാ ഇൻസ്പെക്ടർ എസ് എച്ച് ഒ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഒന്നാം പ്രതി ഹുമയൂണിനെ 17/03/21 തീയതി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. രണ്ടാം പ്രതി ഫസിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതുമാണ്. പ്രിൻസിപ്പൽ എസ് ഐ ശ്യംകുമാർ കെ എസ്, ഗ്രേഡ് എസ് ഐ ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ത്, ഷെറിൻ, സിവിൽ…
Read Moreവ്യാജരേഖ ചമച്ച് ബാങ്ക് ലോണ്‍ എടുത്ത് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പോലീസിന്റെ പിടിയില്‍
ഈരാറ്റുപേട്ട നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും 2005 ല്‍ വ്യാജരേഖകള്‍ ഹാജരാക്കി ലോണെടുത്ത ശേഷം ലോണ്‍ തുക തിരിച്ചടയ്ക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി ഹബീബ് മേത്തര്‍(57) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയില്‍ ആയത്. പരാതിക്കാരന് നടയ്ക്കല്‍ സ്വദേശിക്ക് ബാങ്കില്‍ പണം അടയ്ക്കണം എന്ന് കാണിച്ച് ഗ്രാമീണ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് പരാതിക്കാരന് ബാങ്കില്‍ ചെന്ന് അന്വേഷണം നടത്തിയ സമയം പ്രതി പരാതിക്കാരന്റെ പേരില്‍ വ്യാജ കരം അടച്ച രസീത് ഉള്‍പ്പെടെ തയ്യാറാക്കി ബാങ്കില്‍ ഹാജരാക്കി 2005 ല്‍ ലോണ്‍ എടുക്കുകയും തുടര്‍ന്ന് പ്രതി ബാങ്കിനു ഈടായി നല്‍കിയിരുന്ന പ്രതിയുടെ പേരില്‍ ഉള്ള സ്ഥലം വില്പന നടത്തുകയും ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരനു ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വ്യാജരേഖ…
Read Moreമദ്യലഹരിയിൽ നാടിനെ നടുക്കിയ കൊലപാതകം; മധ്യ വയസ്ക്കനെ കുട്ടികുറ്റവാളി ഉൾപ്പെടുന്ന ബന്ധുക്കൾ അടിച്ചുക്കൊന്നു
കളത്തൂക്കടവ് : ഞണ്ടുകല്ലിൽ താമസിക്കുന്ന രാജനെ കൊലപ്പെടുത്തിയ കേസിലാണ് രാജന്റെ സഹോദരൻ ജോസ് (49),ലിജോ ജോസഫ് (29), ജോസിന്റെ മകൻ പ്രായപൂർത്തിയാകാത്ത കുട്ടി കുറ്റവാളിയും ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. മാർച്ച് ഏഴാം തീയതി രാത്രി 12.30 മണിയോടുകൂടി ഞണ്ടുകല്ലിലുള്ള വീടിനുള്ളിൽ ആണ് രാജൻ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് രാജന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. മാർച്ച് 7- നു ഞായറാഴ്ച പുലർച്ചെ രാജൻ പതിവുപോലെ കോതമംഗലത്ത് ഉള്ള വീട്ടിൽ നിന്നും ഞണ്ടുകല്ലിലുള്ള രാജേന്റെ സ്വന്തം വീട്ടിലെത്തി. രാജന്റെ വീടിന്റെ അടുത്ത് ആണ് ജോസും കുടുംബവും താമസിക്കുന്നത്.150 മീറ്റർ ചുറ്റളവിൽ മറ്റു വീടുകൾ ഒന്നും തന്നെ ആ ഭാഗത്ത് ഇല്ല. തുടർന്ന് മാർച്ച് ഏഴാം തീയതി…
Read Moreയൂടൂബ് വ്ലോഗർ ആയി എക്സൈസ്: ഇൻ്റർവ്യൂവിനായി നാടൻ വാറ്റുമായി എത്തിയ “കിടിലം പോൾ “16 ലിറ്റർ ചാരായവുമായി അറസ്റ്റിൽ
ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും, റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് നാടൻ വാറ്റ്ചാരായം വിറ്റു വന്നിരുന്ന മൂന്നിലവ് മേചാൽ തൊട്ടിയിൽ പോൾ ജോർജ് (43)നെ ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് വി. പിളളയുടെ നേതൃത്വത്തിൽ അതി സാഹസികമായി പിടികൂടി . യൂ ടൂബിൽ ഹിറ്റായ കിടിലം പോളിൻ്റെ തെങ്ങിൻ പൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരയത്തിൻ്റെ രുചി തേടിയെത്തിയ ആരാധകരായ വിനോദ സഞ്ചാരികളായി ഷാഡോ എക്സൈസ് അഭിലാഷ് കുമ്മണ്ണൂർ , വിശാഖ് KV , നൗഫൽ കരിം എന്നിവർ ഇല്ലിക്കൽ കല്ലിൽ എത്തി. റിസോർട്ടിൽ യൂട്യൂബ് വ്ലോഗർമാർക്ക് ഇൻ്റർവ്യൂ നായി ചാരയവുമായി എത്തിയ കിടിലം പോളിനെ കാത്തിരുന്ന എക്സൈസ് സംഘം അതിസാഹസികമായി പിടികൂടി. നിരവധി അബകാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്സൈസ് പാർട്ടിയെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. മൂന്നിലവ് ,മേച്ചാൽ , പഴുകക്കാനം മേഖലയിലെ…
Read Moreനിരവധി കേസുകളിലെ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയത്തു നിന്നും നാടു കടത്തി
കോട്ടയം; പോലീസുകാരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയത്തു നിന്നും നാടു കടത്തി. വാകത്താനം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസ്സിച്ചു വരുന്നതും കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളുമായ തോട്ടയ്കാട് വില്ലേജ് പൊങ്ങന്താനം ശാന്തിനഗര്‍ കോളനിയില്‍ മോനു എന്നുവിളിക്കുന്ന മുളളനളക്കല് മോനുരാജ് പ്രേമിനെ കാപ്പാ ചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് മോനുരാജ് പ്രേമിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, സ്ത്രീപീഡനം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുക തുടങ്ങിയ ക്രമിനല്‍ കേസ്സുകളില്‍ പ്രതിയായ ഇയാള്‍ 2019-ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വാഹന മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളുമാണ്. ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ…
Read Moreവീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
പാലാ :മാർച്ച് 1 ആം തീയതി വെളുപ്പിന് ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് വീട്ടിൽ ജോയ് ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കെ എൽ 35 എഫ് 8222 ആം നമ്പർ ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം വീട്ടിൽ സബീർ മകൻ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ വീട്ടിൽ നാസർ മകൻ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ രതീഷ് മകൻ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ താഹ മകൻ തജ്മൽ (23)എന്നിവരെ കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ് ന്റെ നിർദേശപ്രകാരം പാലാ ഡി വൈ എസ് പി പ്രബുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പാലായ്ക്കു സമീപമുള്ള ഒരു പാൽ കമ്പനിയിൽ കഴിഞ്ഞ ഏതാനും ദിവസമായി ജോലി…
Read More