Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള എം എൽ എ മോൻസ് ജോസഫിന്റെ അവഗണന്ന അവസാനിപ്പിക്കണം : എൽ ഡി എഫ്
  • ഞൊണ്ടിമാക്കൽ തട്ടുകട മാലിന്യ വിഷയത്തിൽ നടപടികളുമായി നഗരസഭ : സത്വര നടപടി എന്ന് ചെയർമാൻ
  • ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
  • പാചകവാതക വില വര്‍ധന; കേന്ദ്ര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടി: വിമന്‍ ഇന്ത്യ മുവ്‌മെന്റ്
  • പാലാ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തീകരിക്കണം: സജി മഞ്ഞക്കടമ്പിൽ
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»General News»ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്​ഫോടനം; ഉന്നതതല അന്വേഷണം നടത്തണം: പോപുലർ ഫ്രണ്ട്
General News 2 Mins Read

ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്​ഫോടനം; ഉന്നതതല അന്വേഷണം നടത്തണം: പോപുലർ ഫ്രണ്ട്

adminBy adminFebruary 2, 2022No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

പയ്യന്നൂരിൽ ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്​ഫോടനം നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു.

ആർഎസ്‌എസ്‌ പയ്യന്നൂർ ഖണ്ഡ്‌ കാര്യവാഹ്‌ കാങ്കോൽ ആലക്കാട്ട് ബിജുവിന്‍റെ വീട്ടിലാണ് ബോംബ്‌ നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം നടന്നത്. സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. സ്ഫോടനത്തിൽ ഇയാളുടെ കൈപ്പത്തി തകർന്നിട്ടുണ്ട്.

സ്ഫോടനം നടന്നയുടൻ പ്രദേശത്തെ ആർഎസ്‌എസ്‌ പ്രവർത്തകരെത്തി ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്ക്‌ മാറ്റുകയും തെളിവുകൾ നശിപ്പിക്കാനായി സ്ഫോടന സ്ഥലം വെള്ളമൊഴിച്ച്‌ കഴുകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാളെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്.

വിഷയത്തിൽ ആർഎസ്എസിനെ സഹായിക്കുന്ന നിലയിലുള്ള ഇടപെടലുകളാണ് ലോക്കൽ പോലിസ് നടത്തുന്നത്. വളരെ വൈകിയാണ് പോലിസ് സംഭവസ്ഥലത്ത് എത്തുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് ഇടപെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആർഎസ്എസിൻ്റെ ആയുധപ്പുരകൾ റെയ്ഡ് നടത്തണം.


സംസ്ഥാനത്ത് ഉടനീളം വലിയ കലാപത്തിന് ആർഎസ്എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിൻ്റെ ആർഎസ്‌എസ്‌ കേന്ദ്രങ്ങളിൽ ബോംബ്‌ നിർമ്മാണ പരിശീലനവും ആയുധശേഖരണവും നടക്കുന്നുണ്ട്. പയ്യന്നൂരിലെ ബോംബ് നിർമാണവും ഇതിൻ്റെ ഭാഗമാണോയെന്ന് അന്വേഷിക്കണം. സ്ഫോടനം നടക്കുമ്പോൾ ആർഎസ്എസ് നേതാക്കളും നിരവധി പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.

ആര്‍എസ്എസും പോഷകസംഘടനകളും സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിൻ്റെ തെളിവാണിത്. ഇതിനായി വ്യാപകമായി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ നിര്‍മിക്കുകയും വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കുകയുമാണ്. കഴിഞ്ഞ നവംബറിൽ മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്ഫോടനമുണ്ടായത്.

ആലപ്പുഴ ചാത്തനാട് ബോംബ് നിര്‍മ്മാണത്തിനിടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍(കണ്ണന്‍) കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ആരോപണം നേരിടുന്ന കണ്ണൂരിലെ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലും സ്ഫോടനമുണ്ടായി. പിന്നാലെ കണ്ണൂര്‍ നരിവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പന്ത്രണ്ട് വയസ്സുകാരനും പരിക്കേറ്റിരുന്നു. ഈ മൂന്ന് സംഭവങ്ങളിലും പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നില്ല.

ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്.

ആര്‍എസ്എസിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലന്‍സില്‍ നിന്നും അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. മുമ്പ് കേരളത്തിലെ സംഘപരിവാര നേതാക്കള്‍ തോക്കുകള്‍ ഉള്‍പ്പടെ വന്‍തോതില്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ആർഎസ്എസ് കേന്ദ്രങ്ങളിൽ നിരന്തരം ബോംബുകൾ കണ്ടെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉള്‍പ്പടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഴുവന്‍ ചാരിറ്റി സ്ഥാപനങ്ങളിലും പോലിസ് റെയ്ഡ് നടത്തണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleവീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ കോവിഡ് അപായ സൂചനകള്‍ ശ്രദ്ധിക്കണം
Next Article കോട്ടയം ജില്ലയില്‍ നാളെ 79 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍

Related Posts

കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള എം എൽ എ മോൻസ് ജോസഫിന്റെ അവഗണന്ന അവസാനിപ്പിക്കണം : എൽ ഡി എഫ്

July 6, 2022

പാചകവാതക വില വര്‍ധന; കേന്ദ്ര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടി: വിമന്‍ ഇന്ത്യ മുവ്‌മെന്റ്

July 6, 2022

ജനകീയം പറഞ്ഞ് അധികാരത്തിലേറിയവർ ഇന്ന് ജനദ്രോഹ നടപടികൾ മാത്രം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നു: ഡിജു സെബാസ്റ്റ്യൻ

July 6, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.